Saturday, April 2, 2016

ആധുനിക ലോകത്ത് പരസ്യങ്ങളുടെ സ്വാധീനം




"മോളേ ...തുണികള്‍ സര്ഫിവല്‍ മുക്കി ഇട്ടിട്ടുണ്ട്..അത് കഴുകി ഉജാല മുക്കി ഇട്ടേക്കണേ..."
"കഷ്ണം വെന്തു പാകമാകുമ്പോള്‍ ഇത്തിരി മാഗി കലക്കി ഒഴിക്കണം.."
ഇതൊക്കെ നമ്മള്‍ സാധാരണ പറയുന്ന വാചകങ്ങള്‍ ആണ്.നമ്മള്ക്കിന്നു സോപ്പുപൊടി എന്നാല്‍ സര്ഫുംക തുണിയില്‍ മുക്കുന്ന നീലം എന്നാല്‍ ഉജാലയും ആണ്...അതുപോലെ തന്നെ തേങ്ങാപ്പാല്‍ എന്നാല്‍ മാഗി. അത്രത്തോളം ആ ഉല്പ്പ്ന്നങ്ങളും പരസ്യങ്ങളും നമ്മുടെ ജീവിതത്തില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. പരസ്യങ്ങളാണ് മിക്ക വ്യാപരങ്ങളുടെയും ഉല്പ്പ്ന്നങ്ങളുടെയും വിജയ രഹസ്യങ്ങളുടെ മുഖ്യഘടകങ്ങളിലൊന്നെന്ന കാര്യത്തിൽ തർക്കമുണ്ടാകാൻ ഇടയില്ല.സാങ്കേതിക വിദ്യയുടെ പുരോഗതി ,പരസ്യങ്ങളുടെ വ്യാപനത്തിലും,സ്വാധിനത്തിലും അഭൂതപൂർവ മാറ്റങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ന് നാം കണ്ണുതുറന്നാല്‍ കാണുന്നത് പരസ്യ വാചകങ്ങളും ദൃശ്യങ്ങളുമാണ്. ദൃശ്യ പത്രമാധ്യമങ്ങള്‍, വഴിയോരങ്ങള്‍, പൊതുസ്ഥലങ്ങള്‍, എന്നിങ്ങനെ എവിടെതിരിഞ്ഞു നോക്കിയാലും പരസ്യങ്ങളാണ്. ഈ കാലഘട്ടത്തില്‍ പരസ്യങ്ങള്ക്ക്് വളരെ പ്രാധാന്യമുണ്ട്, ഒരു ഉല്പന്നത്തിന്റെ പരസ്യം ഒന്നില്‍ കൂടുതല്‍ തവണ മനുക്ഷ്യമനസുകളില്‍ പതിഞ്ഞുകഴിഞ്ഞാല്‍ അവന്‍ അറിയാതെതന്നെ ആ ഉല്പന്നത്തോട് അടുപ്പം തോന്നിക്കും അത് ഒരിക്കലെങ്കിലും വാങ്ങി ഉപയോഗിക്കുവാന്‍ അവനില്‍ ആഗ്രഹവും ഉങ്ങായികഴിഞ്ഞാല്‍ ആ പരസ്യം വിജയിച്ചു എന്ന് പറയാം.
പരസ്യങ്ങളുണ്ടാക്കുന്ന ആകാംക്ഷയോ അല്ലെങ്കില്‍ പരസ്യത്തോട്‌ തന്നെയുള്ള ഇഷ്ടമോ തന്നെയാണ് പലര്ക്കും പല ഉത്പന്നങ്ങളും വാങ്ങാന്‍ പ്രചോദനമാവുന്നത്. ഭൂരിഭാഗം പേര്ക്കും പരസ്യത്തിന്റെ സത്യസന്ധത വിഷയമേയല്ല. അതിന്റെ ഗുണം സ്ഥിരീകരിക്കാതെ തന്നെ മിക്ക ഉപഭോക്കാക്കളും പരസ്യങ്ങളുടെ സ്വാധീനവലയത്തില്‍ പെട്ട് ഉത്പന്നങ്ങള്‍ വാങ്ങാറുണ്ട്.
പരസ്യചിത്രങ്ങളാൽ സ്വയം വഞ്ചിതരും ബലിമൃഗവുമായി മാറുകയാണ്‌ ഓരോ മലയാളിയും. തങ്ങൾ വിദ്യാസമ്പന്നരാണ്‌, ബുദ്ധിജീവികളാണ്‌, സമ്പൂർണ്ണ സാക്ഷരരാണ്‌, എന്നൊക്കെ വീമ്പിളക്കുമ്പോഴും, തലമുടി വളരാനും കഷണ്ടി മാറാനുമുള്ള എണ്ണകൾ, കുട്ടികൾ വളരാനും ബുദ്ധിവർധി്കാനുമുള്ള ഫോർമുലഫുഡുകൾ, സോപ്പുകൾ, ടൂത്ത്‌ പേസ്റ്റുകൾ അങ്ങനെ അനവധി പ്രോഡക്‌ടുകൾ പരസ്യങ്ങളുടെ സ്വാധീനത്താൽ വിറ്റഴിക്കപ്പെടുകയാണ്‌. മൾട്ടിനാഷനൽ പ്രോഡക്‌ടുകളും സ്വദേശി ഉൽപന്നങ്ങളും അക്കൂട്ടത്തിൽ വരുന്നു.കേരളത്തില്‍ പരസ്യത്തിന്റെ സ്വാധീനത്തില്‍ പെട്ട് ഉപഭോക്താക്കള്‍ ഏറ്റവും കൂടുതലായി വാങ്ങുന്ന സാധനങ്ങള്‍ ടോയ്ലറ്റ് സോപ്പും ചമയവസ്തുക്കളുമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സോപ്പാണ്‌ നമ്മുടെ ആരോഗ്യത്തിന്റെ രഹസ്യം എന്ന്‌ ജനം കരുതുകയാണ്‌. അത്‌ എന്ത്‌ അസംബന്ധമെന്ന്‌ ആരും ചിന്തിക്കുന്നില്ല. സോപ്പ്‌ തേയ്‌ച്ച്‌ ചർമകാന്തിയും സൗന്ദര്യവും പതിൻമടങ്ങ്‌ വർധിച്ച്‌ ആളെത്തന്നെ അറിയാനാവാതെ പോയി എന്ന പരസ്യവാചകങ്ങൾ നമ്മെ വല്ലാതെ ആകര്‍ഷിക്കുന്നു. ഒരു സിനിമാനടി സോപ്പുപതയിൽ ആറാടി സ്വന്തം ചർമകാന്തിയുടെ രഹസ്യം ഈ സോപ്പിൻപതയെന്നു പറയുമ്പോൾ ആരാണതിൽ വീണുപോവാത്തത്‌? അമ്മ മോളേക്കാൾ സുന്ദരിയാവുമ്പോൾ അതിനു സഹായിച്ച സോപ്പ് വാങ്ങി ഉപയോഗിക്കാതെ എങ്ങനെ?
ഇന്ന് പല പരസ്യങ്ങളിലും സോപ്പിന്റെ ശക്തി പറയുന്നത്‌ നാരങ്ങയുടെ ശക്തിയിലാണ്‌. നമ്മുടെ മനസിൽ എവിടെയോ നാരങ്ങയുടെ പോഷകഗുണവും അണുനശീകരണശേഷിയും ഉറങ്ങിക്കിടപ്പുണ്ട്‌. അത്‌ പരസ്യ കമ്പനികള്‍ വേണ്ട വിധത്തില്‍ ചൂഷണം ചെയ്യുന്നു. ഒരാളുടെ മനസിൽ ഉറങ്ങിക്കിടക്കുന്ന ആഗ്രഹങ്ങൾക്ക്‌ ജീവൻ നൽകുകയാണ്‌ പരസ്യങ്ങൾ ചെയ്യുന്നത്‌.
തലമുടി വളർച്ചയ്‌ക്കുള്ള എണ്ണയുടെ പരസ്യവാചകത്തില്‍ പറയും, എണ്ണ പുരട്ടാനെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. കൈവെള്ളയിൽ വരെ മുടി കിളിർക്കാമത്രേ. പിന്നെ കഷണ്ടിയിൽ മുടി കിളിർക്കാതിരിക്കുമോ? എണ്ണപുരട്ടി ആഴ്‌ചകൾക്കുള്ളിൽ കഷണ്ടിയിൽ മുടി മുളയ്‌ക്കുകയാണ്‌. നെറ്റിയിൽ നിന്നും ഉച്ചിയോളം മുടി ശൂന്യമായ കഷണ്ടിയിൽ നിറയെ മുടി കിളിർത്തു വരുന്ന കംപ്യൂട്ടർ ജനറേറ്റഡ്‌ ചിത്രവും കൂടിയാവുമ്പോൾ ജനം എണ്ണയുടെ ആരാധകരും പ്രചാരകരുമാവുകയാണ്‌. ആഴ്‌ചകൾ അല്ല മാസങ്ങൾ ഉപയോഗിച്ചിട്ടും പ്രയോജനമില്ലായെന്നു കണ്ടിട്ടും ജനം പ്രതീക്ഷ കൈവിടാതെ ഉൽപന്നം പിന്നെയും വാങ്ങി ഉപയോഗിക്കുകയാണ്‌. പരസ്യങ്ങളുടെ ശക്തമായ സ്വാധീനം സാധാരണക്കാരെ ഒരുൽപന്നത്തിന്റെ അടിമയാക്കുന്നു. അങ്ങനെ ഉൽപാദകരും കച്ചവടക്കാരും ആഗ്രഹിച്ച വഴിയെ കൺസ്യൂമേഴ്‌സ്‌ ചിന്തിച്ചു തുടങ്ങുകയായി.ടൂത്ത്‌ പേസ്റ്റ്‌ കണ്ടുപിടിക്കാതിരുന്നുവെങ്കിൽ കീടാണുക്കൾക്കെതിരെ നാം എന്തു ചെയ്യുമായിരുന്നു? നമ്മുടെ പല്ല്‌ (വായ്‌) നിറയെ കീടാണുക്കളത്രേ? ടൂത്ത്‌ പേസ്റ്റ്‌ അടിസ്ഥാനപരമായി സോപ്പ്‌ ആണ്‌. പല്ലിന്റെ ഇടയില്‍ പറ്റിയിരിക്കുന്ന ആഹാരാവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണ്‌ അത്‌ ചെയ്യുന്നത്‌. പല്ല്‌ വൃത്തിയാക്കാൻ ടൂത്ത്‌പേസ്റ്റ്‌ തന്നെ വേണമെന്നില്ല. എത്രയോതരം ആയൂർവേദിക്‌ പൊടികളുണ്ട്‌. മാവിന്റെ ഇളംതണ്ട്‌, മാവില, വേപ്പിന്റെ ഇളംതണ്ട്‌ എന്നിവ ഉപയോഗിക്കുകയാണെങ്കിൽ ടൂത്ത്‌ പേസ്റ്റിനേക്കാൾ ഗുണം ചെയ്യും. പണ്ടത്തെ ആളുകള്‍ ചെയ്തിരുന്നതും അത് തന്നെയാണ്. അന്നൊന്നും അവര്ക് നെ ഒരു കീടങ്ങളുടെയും ശല്ല്യം ഉണ്ടായിരുന്നില്ല..ഇത്രയധികം ദന്ത ഡോക്ടര്മാകരും ഉണ്ടായിരുന്നില്ല.
ടൂത്ത്‌ പേസ്റ്റ്‌ കണ്ടിട്ടില്ലാത്ത, പ്രായം തൊണ്ണൂറ്‌കഴിഞ്ഞ മുത്തശ്ശിയുടെ പല്ലുകൾ ആരോഗ്യത്തോടെ ഇരിക്കുന്നുണ്ട്‌. നിത്യം പല്ലുതേയ്‌ച്ചിട്ടും പ്രായം നാലപതു കഴിയും മുമ്പ്‌ പല്ലുകൾ നഷ്ടമായവരുമുണ്ട്‌. പല്ലിന്റെ ആരോഗ്യകാര്യത്തിൽ ടൂത്ത്‌ പേസ്റ്റുകൾക്ക്‌ മാത്രമായി ഒന്നും ചെയ്യാനാവില്ലായെന്നു മനസിലാക്കാവുന്നതാണ്‌. ആധുനിക ലോകത്ത്‌ ശുചിത്വമില്ലാതെ ജീവിക്കണമെന്ന്‌ഇപ്പറഞ്ഞതിനര്‍ഥമില്ല.
പല്ലുകളുടേയും എല്ലുകളുടേയും വളർച്ചയ്‌ക്ക്‌ കാത്സ്യം വേണ്ടതാണ്. ഭക്ഷണത്തിലൂടെയാണ്‌ കാത്സ്യം ലഭിക്കുന്നത്‌. തങ്ങളുൽപ്പാദിപ്പിക്കുന്ന ടൂത്ത്‌ പേസ്റ്റിൽ കാത്സ്യത്തിന്റെ അംശമുള്ളതിനാൽ അതുപയോഗിക്കുന്നവരിൽ പല്ലുകൾക്ക്‌ ഉറപ്പും ബലവും ഉണ്ടാവുമെന്ന്‌ ടൂത്ത്‌ പേസ്റ്റ്‌ കമ്പനി പരസ്യപ്പെടുത്തേണ്ട താമസം നമ്മള്‍ അത് മേടിക്കുകയായി.കുട്ടികളുടെ വളർച്ചയ്‌ക്കും ബുദ്ധിയ്‌ക്കും വേണ്ട ടിന്‍ഫുഡുകളുടെ മത്സരിച്ചുള്ള പരസ്യം കണ്ടാൽ അന്ധാളിച്ചു പോകും. ബുദ്ധിയും ഓര്മ്മിശക്തിയും ഒക്കെ കൂട്ടാന്‍ നമ്മുടെ അമ്മമാർ ടിൻ ഫുഡുകൾ വാങ്ങി കുട്ടികളെ മത്സരിച്ച്‌ തീറ്റിപ്പിക്കുകയാണ്‌. അത്‌ വാങ്ങാൻ സാമ്പത്തികശേഷിയില്ലാത്തവർ ടിവിയിലെ പരസ്യങ്ങള്‍ കണ്ടു നെടുവീര്പ്പി്ടുന്നു. എന്തു ക്രൂരത. വൻകിട വ്യവസായ കുത്തകകൾക്ക്‌ പണമുണ്ടാക്കാനായി സ്വന്തം കുട്ടികളുടെ ആരോഗ്യത്തെ തീറെഴുതുകയാണ്‌ നാം.
ജ്വല്ലറി ഉടമകളുടെയും വജ്ര വ്യാപാരികളുടെയും വകയായി നമുക്കിന്നു പുതിയ പുതിയ വിശേഷ ദിനങ്ങള്‍ സംമാനിക്കപ്പെട്ടിരിക്കുന്നു. അക്ഷയ തൃതീയയും പ്രണയ ദിനവും എല്ലാം പരസ്യക്കമ്പനികള്‍ ചാനലുകളിലൂടെ ആഘോഷിക്കുമ്പോള്‍, പാവം ജനങ്ങളും അതുകണ്ട് മയങ്ങിപ്പോകുന്നു.പരസ്യങ്ങളുടെ ഏറ്റവും വലിയ ഉന്നമാണ് കുട്ടികള്‍. ചോക്കൊലൈട്ടുകള്‍ മിട്ടായികള്‍, ഷൂ, കളിപ്പാട്ടങ്ങള്‍ എന്ന് വേണ്ട..tv തുറന്നാല്‍ അവരെ പ്രലോഭിപ്പിക്കുന്ന ഹീറോകള്‍ നിറയുകയായി..
ഉല്പ്പന്നം എന്ന് പറയുമ്പോള്‍ സാധനങ്ങള്‍ മാത്രമല്ല, സര്വീ സുകളും അതില്‍ പെടുന്നു. വിദ്യാഭ്യാസം, ആരോഗ്യം, തുടങ്ങി ഒന്നും ഈ പരസ്യങ്ങളുടെ പിടിയില്‍ നിന്ന് മോചിതമല്ല.ഭാഗ്യം തെളിയിച്ചു ജിവിതം ഉന്നതിയിലെത്തിക്കാന്‍ പാടുപെടുന്നു ചിലര്‍.
ഇന്ന് ഓണ്ലൈയന്‍ മാധ്യമങ്ങളിലും പരസ്യങ്ങളുടെ തള്ളിക്കയറ്റം തന്നെ..അറിവും വിവരവും തേടുന്നതിനു ഏതെങ്കിലും ഒരു സൈറ്റ് തുറന്നാല്‍ മതി, പരസ്യങ്ങളുടെ ഘോഷയാത്രയായി പിന്നെ..
ഓര്മ്മായിലെന്നും ചില പരസ്യങ്ങള്‍
--------------------------------------------------------
നിത്യജീവിതത്തില്‍ പരസ്യം കേള്ക്കാങതെ പരസ്യവാചകങ്ങള്‍ ശ്രദ്ധിക്കാതെ ഒരു ദിവസം കടന്നു പോകില്ല. എന്നാല്‍ മനസ്സില്‍ തങ്ങിനില്ക്കു ന്ന പരസ്യങ്ങളുണ്ട്. ഇതിനുകാരണം അവയുടെ ചിത്രീകരണ ഭംഗിയോ പരസ്യവാ‍ചകത്തിലെയോ ടാഗ്‌ലൈനെന്ന അടിക്കുറിപ്പിലെ പ്രത്യേകതകളോ ആയിരിക്കും.
"സത്യം ശിവം സുന്ദരം" ദൂരദര്ശെന്റെ ലോഗോയുടെ താഴെ മിന്നിമറയുന്ന ആപ്ത വാക്യം. അതിനു ശേഷം നിജാം പാക് , ഡാബര്‍, ബ്രാഹ്മിന്സ്ക‌ പല്‍‌പൊടി, രാധാസ് ,ചന്ദ്രിക ഇദയം നല്ലെണ്ണ, നിര്മ്മ് ,റീഗല്‍ തുള്ളി നീലം, വിക്കോ ടര്മിറിക്, വീല്‍, ഉജാല ഇവയുടെ പരസ്യങ്ങള്‍. സര്ഫി്ലെ സുഷമാജിയെ പോലെ നമ്മുടെ വീട്ടമ്മമാരെ സ്വാധീനിച്ച മറ്റൊരാള്‍ കാണില്ല.
'ഹമാരാ ബജാജ്''- പരസ്യത്തിനപ്പുറം ഉത്പന്നവുമായി ഉപഭോക്താവിനുള്ള ബന്ധം വെളിപ്പെടുത്തി വര്ഷടങ്ങളോളം മനസുകളില്‍ തങ്ങിനിന്ന ഒരു പരസ്യമാണ്. അമൂല്‍ ദ ടേസ്റ്റ് ഒഫ് ഇന്ത്യ എന്ന പരസ്യവാചകവും, മില്മമയുടെ കേരളം കണികണ്ടുണരുന്ന നന്മയെന്ന സ്ലോഗനും മറക്കാന്‍ കഴിയില്ല.
ബി എം ഡബ്ല്യൂവിനുവേണ്ടി അമിരാറ്റി ആന്റ്‌ പ്യൂരിസ്‌ എന്ന പരസ്യകമ്പനി എഴുതിയ ടാഗ്‌ലൈനാണ്‌ - ‘ദ അള്ട്ടിസമേറ്റ്‌ ഡ്രൈവിംഗ്‌ മെഷീന്‘. ഈ വാചകം ബൈക്കില്‍ വരെ എഴുതിനടക്കുന്ന രീതിയില്‍ ആ വാക്കുകള്‍ യുവാക്കളെ സ്വാധീനിച്ചു. കാഡ്‌ബറിയുടെ സ്വന്തം ടാഗ്‌ലൈനാണ്‌ - `ദ മില്ക്ക്യ‌ ചോക്കലേറ്റ്‌ മെല്‌്റ് സ്‌ ഇന്‍ യുവര്‍ മൗത്ത്‌, നോട്ട്‌ ഇന്‍ യുവര്‍ ഹാന്‌്ഡ്സ്‌'.
ഒരു ചോക്ലേറ്റിന്റെ തലവാചകമായി വന്ന വരികളാണ് “മോനേ മനസ്സില് ലഡു പൊട്ടി“. അപ്രതിക്ഷ സൌഭാഗ്യങ്ങളില്‍ സന്തോഷിച്ച് കൂട്ടുകാര്‍ ചിരിച്ചാല്‍ ഇപ്പോള്‍ നമുക്ക് തന്നെ തോന്നും മോനെ അവന്റെ മനസ്സിലും പൊട്ടി ഒരു ലഡുവെന്ന്. നിങ്ങളുടെ പേസ്റ്റില്‍ ഉപ്പുണ്ടോ?, സന്തൂറിന്റെ ഏതു കോളേജിലാ‍, പ്രാര്ഥിസക്കാന് ഓരോരുത്തര്ക്കും ഓരോ കാരണങ്ങളുണ്ട് ” എന്നാ സൈക്കിള്‍ ശുദ്ധ അഗര്ബ്ത്തികളുടെ പരസ്യ വാചകം, പൊടിപോലുമില്ല കണ്ടു പിടിക്കാനെന്ന അനിക് സ്പ്രേയുടെ പരസ്യം എന്നിവ നിത്യ ജീവിതത്തിലും പലപ്പോഴും നമ്മുടെ നാവില്‍ കടന്നു വന്നു
എന്നാൽ പരസ്യങ്ങൾക്കും വേണ്ടെ ഒരു പരിധി? പരിമിമിതി ?പരസ്യങ്ങൾ ഇന്ന് മനുഷ്യ ജീവിതത്തെ വല്ലാതെ സ്വാധീനിക്കുന്ന പ്രതിഭാസമാണ് . ആയതിനാൽ പരസ്യങ്ങൾ നിയന്ത്രിക്കുന്നനിയമങ്ങളുടെ ,സംവിധാനങ്ങളുടെ പുനരവലോകനം അടിയന്തിരആവശ്യമായിരിക്കുന്നു പൊതു മാധ്യമങ്ങൾ പ്രത്യേകിച്ചും ദ്രിശ്യ മാധ്യമങ്ങളിൽവരുന്ന പരസ്യങ്ങളുടെ സ്വാധീനം അത്രക്കധികമാണു. പാവങ്ങലധികവുംപരസ്യത്തിൽ കാണുന്നതപ്പടി സത്യമാണെന്ന് വിശ്വസിക്കുന്നവരാണ് . ആയതിന്നാൽവ്യാജ പരസ്യങ്ങൾ നിരോധിക്കാൻ ജാഗ്രത ആവശ്യമാണ്. ഒരുവാർത്ത കാണണമെങ്കിലും പരസ്യംകണ്ടല്ലേ പറ്റൂ ?
പ്രാർത്ഥന, കച്ചവട പരസ്യം ,അതിശയ മരുന്ന് ,ചികിത്സ ,ഏലസ് ,മന്ത്രം, ഐശ്വര്യയന്ത്രം, മോതിരം,ജ്യോതിഷം,ചാത്തൻ മഠം, സർവ രോഗസംഹാരി എന്നിങ്ങനെ മനുഷ്യനെ ചൂഷണം ചെയ്യുന്ന എല്ലാവരെയും പരസ്യങ്ങൾവലിയ തോതിൽ സഹായിക്കുന്നു .
നാം ഇന്ന് കാണുന്ന പരസ്യങ്ങളില്‍ ഭൂരിഭാഗവും ഉല്പന്നങ്ങളുടെതാണ് എന്നാല്‍ മനുക്ഷ്യനെ നേരായ വഴിയില്‍ ചിന്തിക്കുവാനും പ്രവര്ത്തിയക്കുവാനും സഹായിക്കുന്ന ബോധവല്ക്ക രണ പരസ്യങ്ങള്‍ വളരെ അപൂര്വ്വാമായിമാത്രമേ കാണുന്നുള്ളൂ എന്തുകൊണ്ട്? ദൃശ്യ പത്രമാധ്യമങ്ങളില്‍ ഇവയുടെ പ്രാധാന്യം കുറയുന്നതിന് പ്രധാനകാരണം സാമ്പത്തിക നഷ്ടം തന്നെയാണ് എന്നാല്‍ ‍ അവര്‍ പലപ്പോഴായി ഇത്തരം പരസ്യങ്ങള്‍ നല്കി് തങ്ങളുടെ കടമ നിര്വവഹിക്കുവാന്‍ മറക്കാറുമില്ല.
വായു, ജല മലിനീകരണം, പൊതുസ്ഥലങ്ങളില്‍ പാലിക്കേണ്ട നിയമങ്ങള്‍, ഗതാഗത നിയമങ്ങള്‍, ഉര്ജ്ജസ്രോതസുകളുടെ ദുരുപയോഗം എന്നിങ്ങനെ പൊതുജന ബോധവല്ക്ക രനത്തിനായി പല ഇടവേളകളിലായി ഒരു ദിവസം 30 മിന്നിട്ടു, പല പേജുകളിലായി മൂന്നോ നാലോ കോളം ഉപയോഗപ്പെടുത്തുവാന്‍ പത്ര ദൃശ്യ മാധ്യമങ്ങള്‍ തയ്യാറായാല്‍ ഇന്നുകാണുന്ന തെറ്റായ പ്രവണതകള്ക്ക്് ചെറിയോരുമാറ്റം ഉണ്ടാക്കുവാന്‍ കഴിയില്ലേ.?
പ്രോഡക്‌ടുകളുടെ ഉൽപാദകർ സ്വന്തം ഉത്‌പന്നങ്ങൾ വിറ്റഴിക്കുന്നതിലേക്ക്‌ ശാസ്‌ത്രസത്യങ്ങളെ പരസ്യങ്ങളിലൂടെ വളച്ചൊടിച്ച്‌ സാധാരണക്കാരെ തെ-റ്റിദ്ധരിപ്പിക്കുകയാണ്‌. പരസ്യവാചകങ്ങളിൽ വിശ്വസിച്ച്‌ നാം ചതിക്കപ്പെടുകയാണ്‌. കളവ്‌ പറഞ്ഞ്‌ ജനത്തെ വഞ്ചിക്കുന്നതിനെതിരെ നിയമങ്ങളുണ്ട്‌. ആ നിയമങ്ങൾക്ക്‌ നേരിയ പോറൽ പോലുമേൽക്കാതെ പുസ്‌കത്താളുകളിൽ തന്നെയുണ്ട്‌.
ഒരു പ്രോഡക്‌ട്‌ ഇറങ്ങുമ്പോൾ അത്‌ പരിചയപ്പെടുത്തുന്നതിന്‌ മുമ്പ്‌ അതിന്റെ ഗുണദോഷങ്ങൾ വ്യക്തമായി മനസിലാക്കിയിരിക്കണം. പരസ്യംഉത്‌പന്നത്തെ പരിചയപ്പെടുത്താനുള്ളതാവണം. അതിലെ പരസ്യവാചകങ്ങൾ സത്യസന്ധമായിരിക്കണം. അതിലേയ്‌ക്കുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. അപ്പോഴാണ്‌ ഒരു രാഷ്ട്രത്തിൽ ഗവൺമെന്റ്‌ എന്ന ഒരു ബോഡിയുണ്ടെന്ന്‌ ജനമറിയുന്നത്‌. ഇവിടെ കാര്യങ്ങൾ നോക്കാൻ ആരോഗ്യവകുപ്പുണ്ട്‌, പരിസ്ഥിതിവകുപ്പുണ്ട്‌, നിയമ വകുപ്പുണ്ട്‌. പിന്നെ എന്തുകൊണ്ട്‌ നിത്യോപയോഗ പ്രോഡക്‌ടുകളുടെ ജനത്തെ ചതിക്കുന്ന പരസ്യങ്ങൾ നിയന്ത്രിച്ചുകൂടാ?

7 comments:

  1. ഞാൻ ഇത് ഒരു essay writing competition നു എഴുതാൻ പോകുവാ... വളരെ ഇഷ്ടം ആയി.. താങ്ക്സ്

    ReplyDelete
  2. Adipoli...... Super..... Good..... Nice sentence....

    ReplyDelete
  3. Adipoli...... Super..... Good..... Nice sentence....

    ReplyDelete