ഒരു തുലാവർഷത്തിനൊടുവിൽ,
ഏകാദശിയിൽ മറഞ്ഞ സൂര്യൻ -
അന്നാദ്യമായ് കാറ്റിൽ, ആകാശത്തിൽ,
പ്രകൃതിയിൽ, ദേഹിയായ്
അച്ഛനെ ഞാനറിഞ്ഞു.
കാതങ്ങൾക്കിപ്പുറം യാത്രയിലെൻ
സാന്ത്വനമായതും,
അച്ഛനെന്നാൽ ഒരു 'അനുഭവം' എന്നെൻ
കാതിലുരുവിട്ടതും
ദുഃഖത്തിനുമേൽ വേദാന്ത
സാരപ്പുതപ്പണിഞ്ഞതും
ധനഞ്ജയരൂപിയായെൻ പിതൃവാത്സല്യം.
സാന്ത്വനമായതും,
അച്ഛനെന്നാൽ ഒരു 'അനുഭവം' എന്നെൻ
കാതിലുരുവിട്ടതും
ദുഃഖത്തിനുമേൽ വേദാന്ത
സാരപ്പുതപ്പണിഞ്ഞതും
ധനഞ്ജയരൂപിയായെൻ പിതൃവാത്സല്യം.
ഊട്ടിവളർത്തിയ മൂല്യങ്ങളായെനിക്കച്ഛൻ,
ലോഭമില്ലാതെ ചൊരിഞ്ഞ
അനുഗ്രഹകവചം-
കടുത്ത പുറന്തോടിൽ മറച്ച വാത്സല്യവും.
ലോഭമില്ലാതെ ചൊരിഞ്ഞ
അനുഗ്രഹകവചം-
കടുത്ത പുറന്തോടിൽ മറച്ച വാത്സല്യവും.
ദ്വാദശിയിൽ ചിതയൊരുങ്ങും മുൻപ് ഞാൻ കണ്ടു -
ശാന്തമായ് മയക്കത്തിലും ഗാംഭീര്യം മായാത്ത മുഖം,
അൽപമാം നരകളിൽ മങ്ങാത്ത തേജസ്സ്.
കരയാനെനിക്കനുവാദമില്ല -
അമ്മയെ കാണണം
നിറകണ്ണുകളിൽ കിനിയുന്ന ചോദ്യമറുക്കണം
എന്തിനൊറ്റയ്ക്കു പോയി?
ശാന്തമായ് മയക്കത്തിലും ഗാംഭീര്യം മായാത്ത മുഖം,
അൽപമാം നരകളിൽ മങ്ങാത്ത തേജസ്സ്.
കരയാനെനിക്കനുവാദമില്ല -
അമ്മയെ കാണണം
നിറകണ്ണുകളിൽ കിനിയുന്ന ചോദ്യമറുക്കണം
എന്തിനൊറ്റയ്ക്കു പോയി?
ഒടുവിൽ, തെക്കിനിയിൽ
ചിതയൊരുങ്ങുമ്പോൾ,
പെട്ടിയിൽ നിന്നെടുത്ത തണുത്ത
ശരീരത്തിൽ ഒന്നു തൊടണം -
എന്നും അനുഗ്രഹത്തിനായ് മാത്രം നീട്ടിയ
ആ കരങ്ങൾ അവസാനമായ് ശിരസ്സിൽ വയ്ക്കണം -
എന്തേ ഞാനേട്ടനോടത് പറഞ്ഞില്ല?
ദു:സ്സഹമാക്കുന്നിന്നതെൻ നഷ്ടത്തെ
പുകയുമോരോർമയായ്, വിങ്ങലായ്.
ചിതയൊരുങ്ങുമ്പോൾ,
പെട്ടിയിൽ നിന്നെടുത്ത തണുത്ത
ശരീരത്തിൽ ഒന്നു തൊടണം -
എന്നും അനുഗ്രഹത്തിനായ് മാത്രം നീട്ടിയ
ആ കരങ്ങൾ അവസാനമായ് ശിരസ്സിൽ വയ്ക്കണം -
എന്തേ ഞാനേട്ടനോടത് പറഞ്ഞില്ല?
ദു:സ്സഹമാക്കുന്നിന്നതെൻ നഷ്ടത്തെ
പുകയുമോരോർമയായ്, വിങ്ങലായ്.
കാലം മുന്നോട്ടു പോവും,എല്ലാം മറക്കും,
ദുഃഖങ്ങളൊക്കെയും മുറിവായും,
പിന്നെ മുറിപ്പാടുകളായും മാറും
പുതിയ ഓർമ്മകൾ പലതും മറയ്ക്കും -
തത്വങ്ങൾ വ്യാമോഹങ്ങളാവുന്നതും
ഞാനറിഞ്ഞു.
ദുഃഖങ്ങളൊക്കെയും മുറിവായും,
പിന്നെ മുറിപ്പാടുകളായും മാറും
പുതിയ ഓർമ്മകൾ പലതും മറയ്ക്കും -
തത്വങ്ങൾ വ്യാമോഹങ്ങളാവുന്നതും
ഞാനറിഞ്ഞു.
ചില വിടവുകൾ നികത്താനാവാത്തത്,
ചില അനുഭവങ്ങൾ അനന്തഗാമികളും.
ചില അനുഭവങ്ങൾ അനന്തഗാമികളും.
No comments:
Post a Comment