ഗുരുവായൂർ സത്യാഗ്രഹം
....................................................
സുലോചന വാവുളളിപ്പതി
....................................................
തലമുറകൾ നന്ദിപൂർവ്വം സ്മരിക്കുന്ന കേരളത്തിന്റെഏറ്റവും വലിയ സാമൂഹിക പരിഷ്ക്കരണമാണ് ഗുരുവായൂർ സത്യാഗ്രഹം..
1931-32 കാലഘട്ടത്തിൽ സാമൂഹിക ദുരാചാരങ്ങളിലൊന്നായ അയിത്തത്തിനെതിരെ ശക്തമായി പോരാടി വിജയം വരിച്ച സമരമാണ് ഗുരുവായൂർ സത്യാഗ്രഹം.
....................................................
സുലോചന വാവുളളിപ്പതി
....................................................
തലമുറകൾ നന്ദിപൂർവ്വം സ്മരിക്കുന്ന കേരളത്തിന്റെഏറ്റവും വലിയ സാമൂഹിക പരിഷ്ക്കരണമാണ് ഗുരുവായൂർ സത്യാഗ്രഹം..
1931-32 കാലഘട്ടത്തിൽ സാമൂഹിക ദുരാചാരങ്ങളിലൊന്നായ അയിത്തത്തിനെതിരെ ശക്തമായി പോരാടി വിജയം വരിച്ച സമരമാണ് ഗുരുവായൂർ സത്യാഗ്രഹം.
ഗുരുവായൂർ സത്യാഗ്രഹക്കുറിച്ച് പറയുന്നതിനു മുമ്പ് ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ച് സൂചിപ്പിക്കാതിരിക്കുന്നത് ശരിയല്ല.
തിരുവിതാംകൂറിലെ അവർണ്ണ സമുദായത്തിൽപ്പെട്ട ഹിന്ദുക്കൾക്കും ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അനുമതി കൊടുത്തുകൊണ്ടു് അവസാനത്തെ രാജാവായ ചിത്തിരത്തിരുനാൾ ബാലവർമ്മ മഹാരാജാവ് പുറപ്പെടുവിച്ച വിളംബരമാണ് ക്ഷേത്രപ്രവേശന വിളംബരം. സ്വാതന്ത്ര്യത്തിന്നു മുമ്പ് ഇന്ത്യയിൽ ഉണ്ടായ ഏറ്റവും ശക്തവും ഉജ്ജ്വലുമായ സാമൂഹിക വിപ്ലവമായാണ് ഇതിനെ കാണുന്നത്.. നൂറ്റാണ്ടുകളോളം നിലനിന്നിരുന്ന തൊട്ടുകൂടായ്മ തീണ്ടിക്കൂടായ്മ എന്നീ അയിത്താചാരങ്ങളെ പാടെ തുടച്ചു മാറ്റിയ മഹത്തായ വിപ്ലവമാണ് ക്ഷേത്രപ്രവേശന വിളംബരം. ഇതു മൂലം രണ്ടായിരത്തിൽപ്പരം ക്ഷേത്രങ്ങൾ ഹരിജനങ്ങൾക്കായി തുറന്നുകൊടുത്തു
കേരളം ഈ സമരാവേശത്തിൽ ഇളകി മറിഞ്ഞതിന്റെ തുടർച്ചയായി വന്ന വിപ്ലവമാണ് ഗുരുവായൂർ സത്യാഗ്രഹം
ഈ സമരത്തിന് നേതൃത്വം നൽകിയവരിൽ കെ. കേളപ്പൻ എ.കെ.ജി. പി. കൃഷ്ണപ്പിള്ള സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരാണ് മുൻപന്തിയിൽ
ഈ സമരത്തിന് നേതൃത്വം നൽകിയവരിൽ കെ. കേളപ്പൻ എ.കെ.ജി. പി. കൃഷ്ണപ്പിള്ള സുബ്രഹ്മണ്യൻ തിരുമുമ്പ് എന്നിവരാണ് മുൻപന്തിയിൽ
അന്നത്തെ സാമൂഹ്യ പശ്ചാത്തലമാകട്ടെ തുലോം വിഭിന്നമായിരുന്നു. ബ്രിട്ടീഷുകാർ ജാതി വ്യവസ്ഥയെ പരമാവധി പ്രോത്സാഹിപ്പിച്ചിരുന്നു. ഹിന്ദുക്കളേയും മുസ്ലീംകളേയും തമ്മിലടിപ്പിക്കുക താഴ്ന്ന ജാതിക്കാരെ മേൽജാതിക്കാർക്കെതിരെ ഇളക്കി വിടുക എന്നീ തന്ത്രങ്ങളിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് ഭരണം കയ്യേൽക്കുക." കലക്കവെള്ളത്തിൽ മീൻ പിടിക്കുക " എന്നു പറയാറില്ലെ... അതു തന്നെ. ഇത് കേരളത്തിൽ പ്രത്യേകിച്ച് മലബാർ പ്രദേശങ്ങളിൽ ഫലപ്രദമായി നടപ്പാക്കാൻ അവർക്കു കഴിയുകയും ചെയ്തു. അതിനു കാരണം ജാതി വ്യവസ്ഥ ഏറ്റവും പ്രബലമായി നിന്നിരുന്നത് ഉത്തരകേരളത്തിലായിരുന്നു.
കണ്ടോത്ത്കുറുവടി എന്ന പേരിൽ അവിടങ്ങളിൽ അറിയപ്പെട്ടിരുന്ന ഒരു സമരം ഉണ്ടായിരുന്നു.പയ്യന്നൂരിന്റെ കണ്ടോത്തെ ക്ഷേത്രത്തിനു മുന്നിലെ പൊതുവഴി അവർണ്ണർ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. പ്രവേശിച്ചാൽ ഉലക്ക കൊണ്ടു് അടിച്ച് അവശരാക്കുമായിരുന്നു. എ.കെ.ജി തുടങ്ങിയ സാമൂഹ്യ പരിഷ്ക്കർത്താളാണ് അതിനു പരിഹാരം കണ്ടത്. കണ്ടോത്തു കുറുവടിയുംഗരുവായൂർ സത്യാഗ്രഹത്തിന് ആക്കം കൂട്ടി.
കണ്ടോത്ത്കുറുവടി എന്ന പേരിൽ അവിടങ്ങളിൽ അറിയപ്പെട്ടിരുന്ന ഒരു സമരം ഉണ്ടായിരുന്നു.പയ്യന്നൂരിന്റെ കണ്ടോത്തെ ക്ഷേത്രത്തിനു മുന്നിലെ പൊതുവഴി അവർണ്ണർ ഉപയോഗിക്കുന്നത് വിലക്കിയിരുന്നു. പ്രവേശിച്ചാൽ ഉലക്ക കൊണ്ടു് അടിച്ച് അവശരാക്കുമായിരുന്നു. എ.കെ.ജി തുടങ്ങിയ സാമൂഹ്യ പരിഷ്ക്കർത്താളാണ് അതിനു പരിഹാരം കണ്ടത്. കണ്ടോത്തു കുറുവടിയുംഗരുവായൂർ സത്യാഗ്രഹത്തിന് ആക്കം കൂട്ടി.
1931 ജൂലായ് 7ന് ബോംമ്പെയിൽ വെച്ചു നടന്ന സമ്മേളനത്തിൽ കെ കേളപ്പൻ ക്ഷേത്ര സത്യാഗ്രഹത്തിനായി ഗാന്ധിജിയുടെ സമ്മതം നേടി.കോഴിക്കോട്ടുവെച്ചു നടന്ന കമ്മിറ്റിയിൽ തീണ്ടലിനും മറ്റയിത്താചാരങ്ങൾക്കുമെതിരെ സമരം നടത്താൻ തീരുമാനമെടുത്തു.പ്രമേയം അംഗീകരിക്കപ്പെട്ടു. കേളപ്പനെത്തന്നെ
ചുമതലപ്പെടുത്തുകയും ചെയ്തു.ബ്രിട്ടീഷുകാരുടെ തന്ത്രത്തിനെതിരെ പോരാടാനുള്ള നീക്കം കൂടിയായിരുന്നു. സമരത്തിന്റെ താത്വിക വശങ്ങളോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിലും കൃഷ്ണപ്പിള്ളയെപ്പോലുള്ളവർ സജീവമായി രംഗത്തിറങ്ങി.
ഗുരുവായൂർ ക്ഷേത്രത്തിൽ ജാതിമതഭേദമന്യെ എല്ലാ ഹിന്ദു ങ്ങളും പ്രവേശനാനുമതി നൽകണമെന്ന് സമരസമിതി ക്ഷേത്ര ഭരണാധികാരിയായ സാമൂതിരിയോടാവശ്യപ്പെട്ടു.ഈ ആവശ്യം അംഗീകരിക്കാൻ സാമൂതിരി തയ്യാറായില്ല. അതിനെ തുടർന്നാണ് ക്ഷേത്ര കവാടത്തിൽ സത്യാഗ്രഹമിരിക്കാൻ നേതാക്കൾ തീരുമാനിച്ചത്.
അധികാരികൾ ക്ഷേത്രത്തിനു ചുറ്റും മുള്ളുവേലി കെട്ടി. യാഥാസ്ഥിതികരാവട്ടെ സത്യാഗ്രഹികളെ അടിച്ചു കൊല്ലാനൊരുങ്ങി.
സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ 21 ന് കാൽനടയായി കണ്ണൂരിൽ നിന്ന് ഗുരുവായൂർക്ക് ജാഥ പുറപ്പെട്ടു.(ഈ സംഘത്തിൽ എന്റെ അച്ഛനും ചെറിയച്ഛനും ഉണ്ടായിരുന്നു എന്നത് അഭിമാനത്തോടെയും അഹങ്കാരത്തോടെയും ഇവിടെ പങ്കുവെക്കട്ടെ). ഗുരുവായൂരെത്തുന്നതു വരെയുള്ള യാത്രയും പ്രചാരണവുംആവേശോജ്ജ്വലമായിരുന്നു
ചുമതലപ്പെടുത്തുകയും ചെയ്തു.ബ്രിട്ടീഷുകാരുടെ തന്ത്രത്തിനെതിരെ പോരാടാനുള്ള നീക്കം കൂടിയായിരുന്നു. സമരത്തിന്റെ താത്വിക വശങ്ങളോട് പൊരുത്തപ്പെടാൻ കഴിഞ്ഞില്ലെങ്കിലും കൃഷ്ണപ്പിള്ളയെപ്പോലുള്ളവർ സജീവമായി രംഗത്തിറങ്ങി.
ഗുരുവായൂർ ക്ഷേത്രത്തിൽ ജാതിമതഭേദമന്യെ എല്ലാ ഹിന്ദു ങ്ങളും പ്രവേശനാനുമതി നൽകണമെന്ന് സമരസമിതി ക്ഷേത്ര ഭരണാധികാരിയായ സാമൂതിരിയോടാവശ്യപ്പെട്ടു.ഈ ആവശ്യം അംഗീകരിക്കാൻ സാമൂതിരി തയ്യാറായില്ല. അതിനെ തുടർന്നാണ് ക്ഷേത്ര കവാടത്തിൽ സത്യാഗ്രഹമിരിക്കാൻ നേതാക്കൾ തീരുമാനിച്ചത്.
അധികാരികൾ ക്ഷേത്രത്തിനു ചുറ്റും മുള്ളുവേലി കെട്ടി. യാഥാസ്ഥിതികരാവട്ടെ സത്യാഗ്രഹികളെ അടിച്ചു കൊല്ലാനൊരുങ്ങി.
സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ നേതൃത്വത്തിൽ ഒക്ടോബർ 21 ന് കാൽനടയായി കണ്ണൂരിൽ നിന്ന് ഗുരുവായൂർക്ക് ജാഥ പുറപ്പെട്ടു.(ഈ സംഘത്തിൽ എന്റെ അച്ഛനും ചെറിയച്ഛനും ഉണ്ടായിരുന്നു എന്നത് അഭിമാനത്തോടെയും അഹങ്കാരത്തോടെയും ഇവിടെ പങ്കുവെക്കട്ടെ). ഗുരുവായൂരെത്തുന്നതു വരെയുള്ള യാത്രയും പ്രചാരണവുംആവേശോജ്ജ്വലമായിരുന്നു
നവോത്ഥാനത്തിന്റെ വിത്തുപാകിയ സമര സേനാനിയായ കേളപ്പനോടൊപ്പം മന്നത്തു പത്മനാഭൻ തുടങ്ങിയവരും അണിനിരന്നു .മന്നത്തിന്റെ പ്രസംഗം ജനങ്ങളെ ബോധവൽക്കരിക്കാൻ വളരെയേറെ സാധിച്ചിട്ടുണ്ട്..
NSS SNDP നമ്പൂതിരി സഭ എന്നീ സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു
സമരം നീളുന്നത് ജനങ്ങളിൽ ആവേശം കുറക്കുമെന്നറിഞ്ഞ കേളപ്പൻ നിരാഹാരം തുടങ്ങി.തിരുമുമ്പ് അറസ്റ്റിലായി.. ജയിൽ ശിക്ഷ കഴിഞ്ഞു വന്ന എ.കെ.ജി എല്ലാരിലും പഴയ ഊർജജവും ആവേശവും ഉണർത്തി. കൃഷ്ണപ്പിള്ള ശ്രീകോവിലിന്നു മുന്നിൽ മണിയടിച്ചു പ്രക്ഷോഭം തുടങ്ങി. കാവൽക്കാർ ക്രൂരമായി മർദ്ദിച്ചിട്ടും അദ്ദേഹം അനങ്ങിയില്ല.
NSS SNDP നമ്പൂതിരി സഭ എന്നീ സംഘടനകൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചു
സമരം നീളുന്നത് ജനങ്ങളിൽ ആവേശം കുറക്കുമെന്നറിഞ്ഞ കേളപ്പൻ നിരാഹാരം തുടങ്ങി.തിരുമുമ്പ് അറസ്റ്റിലായി.. ജയിൽ ശിക്ഷ കഴിഞ്ഞു വന്ന എ.കെ.ജി എല്ലാരിലും പഴയ ഊർജജവും ആവേശവും ഉണർത്തി. കൃഷ്ണപ്പിള്ള ശ്രീകോവിലിന്നു മുന്നിൽ മണിയടിച്ചു പ്രക്ഷോഭം തുടങ്ങി. കാവൽക്കാർ ക്രൂരമായി മർദ്ദിച്ചിട്ടും അദ്ദേഹം അനങ്ങിയില്ല.
1947 ജുൺ 12 ന് മദിരാശി ഭരണകൂടം പുറപ്പെടുവിച്ച ഉടമ്പടി പ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ എല്ലാ വിഭാഗം ഹൈന്ദവർക്കും പ്രവേശനം ലഭിച്ചു തുടങ്ങി.
പക്ഷെ ഇന്നും അന്യമതസ്ഥർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ പ്രവേശനമില്ല.
ഇനി എന്നാണാവോ... അതിനൊരു പരിഹാരം ഉണ്ടാവുക
നമുക്ക് കാത്തിരിക്കാം................ശുഭപ്രതീക്ഷയോടെ
നമുക്ക് കാത്തിരിക്കാം................ശുഭപ്രതീക്ഷയോടെ
No comments:
Post a Comment