Thursday, March 31, 2016

വയലാർ രാമവർമ്മ



സംഗീതത്തെ സ്നേഹിക്കുന്ന, കവിതയെ സ്നേഹിക്കുന്ന 
ഏതൊരാളിന്റെ ഉള്ളിലും ഇന്നും തോരാ മഴയായ് 
പെയ്തിറങ്ങുന്നുണ്ട് ഈ നാമം .
ഓരോ മലയാളിയും നെഞ്ചിലേറ്റിയ ആയിരക്കണക്കിന് ഗാനങ്ങൾ .
"വെള്ളാരപ്പള്ളി കേരള വർമ്മയുടെയും ,വയലാർ രാഘവപ്പറമ്പിൽ അംബാലികതമ്പുരാട്ടിയുടെയും " മകനായി 1928 മാർച്ച് 25 നു _ വയലാർ രാമവർമ്മ ജനിച്ചു .മൂന്നു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു .സ്കൂൾ വിദ്യാഭ്യാസം അദേഹത്തിന് ആദ്യം ലഭിച്ചില്ല .
ഗുരുകുല രീതിയിൽ സംസ്കൃതം അഭ്യസിച്ച ശേഷമാണ് 
ചേർത്തലഹൈസ്കൂളിൽ ചേർന്നത്‌ .
ചെങ്ങണ്ട പുത്തൻ കോവിലകത്തു "ചന്ദ്രമതിതമ്പുരാട്ടി"യാണ് ആദ്യഭാര്യ .സന്തതികൾ ഇല്ലാത്തതിനാൽ ആണ് അതെ കോവിലകത്തെ 
ഭാരതിത്തംബുരാട്ടിയെ വിവാഹം കഴിച്ചത് .അതിൽ 4 മക്കൾ .ചലച്ചിത്ര ഗാനരചയിതാവായ ശരത്ചന്ദ്രൻ, ഇന്ദുലേഖ ,യമുനാ ,സിന്ധു .
1948 ഇൽ പ്രസിദ്ധീകരിച്ച "പാദമുദ്ര" ആണ് ആദ്യത്തെ 
കവിതാ സമാഹാരം .
പിന്നീട് അദ്ദേഹം നാടകഗാനരംഗത്ത് കുലപതിയായി മാറി .ചക്കര പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാരാ " എന്ന ഒറ്റ ഗാനത്തിലൂടെ അദ്ദേഹം പ്രേക്ഷകരുടെ മനസ്സിൽ കുടിയേറി 
." ഈശ്വരനല്ലഞാൻ മാന്ത്രികനല്ല ഞാൻ 
പച്ചമണ്ണിൻ മനുഷ്യത്വമാണ്‌ ഞാൻ .
വിശ്വ സംസ്കാര വേദിയിൽ പുത്തനാ 
മശ്വമേധം നടത്തുകയാണ് ഞാൻ ." 
മാനവികതയെ ജീവിതത്തിന്റെ ലക്ഷ്യവും സംസ്കാരവും ആയി കണ്ടിരുന്ന വ്യക്തി !.സാധാരണക്കാരന്റെ ജീവിതം അക്ഷരപൊൻ
മുത്തുകളാക്കി മാറ്റിയ, തൂലിക പടവാളാക്കിയ ,കവി ഇങ്ങനെ പാടി " "വാളല്ലെൻ സമരായുധം ഛണ ഛണ നാദം മുഴക്കുവാനാളല്ല ...എൻ കരവാൾവിറ്റു ഒരു മണി പൊൻവീണ വാങ്ങിഞാനിന്നലെ " 
വയലാറിന്റെ കവിതകളിലൂടെ സഞ്ചരിക്കുമ്പോ സ്നേഹത്തിന്റെ അഭൗമമായ ഒരു മാന്ത്രിക സ്പർശം നമുക്കറിയാൻ കഴിയും 
"ഒന്നാം കൊമ്പത്ത് വന്നിരുന്നന്നൊരു പുന്നാരക്കിളി ചോദിച്ചു 
കൂട്ടിന്നിളം കിളി ചങ്ങാതി പൈങ്കിളി കൂടുവിട്ടിങ്ങോട്ടു പോരാമോ?
ഒന്നായലിഞ്ഞു ചേരുന്ന ആ ക്രൗഞ്ച മിഥുനങ്ങളിൽ ഒന്നിനെ അമ്പെയ്തു 
വീഴ്ത്തുന്ന കാട്ടാളനോട് മാനിഷാദ ചൊല്ലുന്ന കവി ഇങ്ങനെ അടിയുറപ്പിച്ചു പറയുന്നു ...
"സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ 
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തെയും .."
"ആത്മാവിൽ ഒരു ചിത"സ്വന്തം അച്ഛൻ മരിച്ച ഓർമയിൽഎഴുതിയതാണെന്ന് കവി പറഞ്ഞിട്ടുണ്ട് ..
"താടക" എന്ന നിശാചരി രാക്ഷസിയുടെ കവിത അതുവരെ നമ്മിൽ 
അടിയുറച്ചു പോയ ചില പുരാണവിശ്വാസപ്രമാണങ്ങളെ തകർത്ത് കളയുന്ന ഒന്നായിരുന്നു .
അതുപോലെ തന്നെ "രാവണ പുത്രിയും "ആരും ഒന്ന് തൊടാൻ പോലും മടിക്കുന്ന ചില മേഖലയായിരുന്നു അത്‌ ..മലയാള മനസ്സിൽ വേരോടിപ്പോയ കഥകളെ അപ്പാടെ തിരുത്തിക്കുറിച്ച രചനകൾ .
കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തോട് അനുഭാവം പുലർത്തിയ കവിയിൽ 
നിന്നും അനേകം വിപ്ലവഗാനങ്ങളും നമുക്ക് ലഭിച്ചു .
വയലാറിന്റെ ആദ്യ ചലച്ചിത്ര ഗാനം എന്നും പുതുമയോടെ നമ്മുടെ ഹൃദയങ്ങളിലുണ്ട് .1956 ൽ ഇറങ്ങിയ "കൂടപ്പിറപ്പ്" എന്ന ചിത്രത്തിന് വേണ്ടി എഴുതിയ " തുമ്പി തുമ്പി വാവ ...ഈ തുമ്പത്തണലിൽ വാ വാ ." എന്ന ഗാനം ആയിരുന്നു അത് .1961 ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌ വയലാറിന്റെ " സര്ഗ്ഗ സംഗീതത്തിന്" ലഭിച്ചു "
മൂന്നുതവണ ഏറ്റവും നല്ല ഗാന രചയിതാവിനുള്ള അവാർഡ്‌ നേടി .
" മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ...
മതങ്ങള ദൈവങ്ങളെ സൃഷ്ടിച്ചു " 
ഈ ഗാനം ഒരിക്കലെങ്കിലും മൂളി നോക്കാത്തവർ ചുരുക്കം .1974 ല ഈ ഗാനത്തിനായിരുന്നു രാഷ്ട്രപതിയുടെ സ്വർണ്ണ മെഡൽ നേടിയത് .
കൃതികൾ :_ പാദമുദ്രകൾ 
കൊന്തയും പൂണൂലും 
എനിക്ക് മരണമില്ല .
മുളങ്കാട്‌ .
ഒരു ജുതാസ് ജനിക്കുന്നു 
എന്റെ മാറ്റൊലിക്കവിതകൾ 
സര്ഗ്ഗ സംഗീതം 
വയലാർ കൃതികൾ 
എന്റെ ചലച്ചിത്ര ഗാനങ്ങൾ 
ഖണ്ഡ കാവ്യം :_ ആയിഷ 
കഥകള :_ രക്തം കലര്ന്ന മണ്ണ് 
വെട്ടും തിരുത്തും 
വയലാർ എന്നും നമ്മുടെ മനസ്സിൽ ജീവിക്കുന്നു ...അക്ഷരങ്ങളിലൂടെ ..,വാക്കുകളിലൂടെ ...സംഗീതത്തിലൂടെ ..."എനിക്ക് മരണമില്ല "എന്ന കവിയുടെ വാക്കുകൾ പോലെ തന്നെ വയലാറിന് മരണമില്ല ....ഒരിക്കലും 
മന്വന്തരങ്ങൾ കഴിഞ്ഞാലും .....

No comments:

Post a Comment