Wednesday, March 30, 2016

കുഞ്ഞു പേരിലെ വലിയ കവി





മലയാള ഭാഷാ ചരിത്രത്തിൽ കുറുങ്കവിതകളും കുട്ടികവിതകളും പറഞ്ഞു ആബാലവൃദ്ധം ജനങ്ങ ളെ രസിപ്പിച്ചിരുന്ന ഒരു സാഹിത്യകാരൻ ഉണ്ടായിരിരുന്നു ഞായപ്പള്ളി ഇല്ലത്തെ നീലകണ്ഠൻ മൂസതിന്റെയും അതിയാരത്തു നാരായണി അമ്മയുടെയും മകൻ കുഞ്ഞുണ്ണി എന്ന നമ്മു ടെ കുഞ്ഞുണ്ണി മാഷ്‌.1927 മേയ് 10-നായിരുന്നു കുഞ്ഞുണ്ണി മാഷി ന്റെ ജനനം.അടിസ്ഥാനപരമായി തൃശ്ശൂര്‍ വലപ്പാട്സ്വദേശി ആ ണെങ്കിലും ജോലിയുടെ ഭാഗമായി കോഴി ക്കോടി ന്റെ മണ്ണിലായിരുന്നു ജീവിതത്തി ന്റെ സിംഹഭാഗവും.
അഛന്റെ സംസ്കൃത പാന്ധിത്യവും കുടും മ്പത്തി ന്റെ വൈദ്യ പാരമ്പര്യവും ആയിരുന്നില്ല് കുഞ്ഞുണ്ണിയ്ക്കയി കാത്തിരുന്നത്‌.മറിച്ച്‌ വാദ്യാർ എന്ന ഉദ്യോഗം ആയിരുന്നു.1953 ൽ കോഴി കോട്‌ ശ്രീരാമകൃഷ്ണമിഷൻ സ്കൂളിൽ ആയിരുന്നു അധ്യാപന ജീവിതം ആരംഭിച്ചത്‌.1982 ല്‍ അധ്യാപന രംഗത്തുനിന്ന് വിരമിച്ചു സ്വദേശമായ വലപ്പാട്ടെക്ക് തിരിച്ചു പോകുകയും തൃശ്ശൂരില്‍ സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു.
തൊടിയിലെ അശോക ചുവട്ടിൽ നിന്നാണു കുഞ്ഞുണ്ണി പ്രകൃതി യോട്‌ അടുക്കുന്നത്‌.അതു കൊണ്ടാവാം അ ദ്ദേഹത്തി ന്റെ കൃതികളിൽ പക്ഷിമൃഗാതികൾക്ക്‌ വലിയ സ്ഥാനമാണു ഉള്ളത്‌.കണ്ണിൽ കാണുന്ന ചെറിയ കാര്യങ്ങളും ചിന്തയും മനസ്സിൽ നിന്ന് കടലാസിലേയ്ക്ക്‌ പകർത്തും മ്പോൾ അവ പ്രാസത്തിനു ഒത്ത കവിത ക ളോ കടംകഥക ളോ ആയി മാറുന്നു.നമ്പ്യാർക്കു ശേഷം രചനകൾ പ്രാസഭംഗിയാൽ സമ്പുഷ്ടനാക്കിയ കവിയാണു മഷ്‌. പത്താം തരം കഴിഞ്ഞ സമയത്ത് യുഗപ്രപഞ്ചം എന്ന തുള്ളലെഴുതി കവിയായി അറിയപ്പെട്ടുതുടങിയ അദ്ദേഹം ലാളിത്യത്തിനും ചരുതയ്ക്കുമാണു പ്രാധാന്യം നൽകിയത്‌.വാക്യം രസാക്രിതം ,കാവ്യം എന്നാ പ്രമാണമാണ്‌ കവ്യജീവിതത്തിലെ മാഷിന്റെ ധൈര്യം . ഈരടികൾ മുതൽ നാലുവരികൾ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളിൽ ഏറെയും.
കുഞ്ഞുണ്ണി മാഷ് ഏറ്റവുമധികം കാലം പംക്തിയെഴുത്ത് നടത്തിയത് മലർവാടി എന്ന കുട്ടികളുടെ മാസികയിലായിരുന്നു.കുഞ്ഞുണ്ണിയും കു ട്യോളും എന്ന ആ പക്തി ഒരുപാട്‌ കുട്ടിസാഹിത്യകാര ന്മാ രെ വളർത്തി.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയിൽ കുട്ടേട്ടൻ എന്ന പേ രിലും എഴുതിയ മാഷ്‌ ബാല സഹിത്യകാരനായി ആയിരുന്നു അറിയ പ്പെട്ടത്‌ അതിൽ മാഷിനു പരിഭവം ഉണ്ടായിരുന്നില്ല .മാഷിനു എന്ന്നും കു ട്യോളുമായുള്ള സ്നേഹ സംഭാഷണങ്ങൾ ആയിരുന്നു താത്പര്യം.ഞാന്‍ പോയെ ജ്‌ഞാനം വരൂ/ ജ്‌ഞാനംവന്നേ ഞാന്‍ പോകൂ', 'പൊക്കമില്ലായ്‌മയാണെന്റെ പൊക്ക'മെന്നും അദ്ദേഹം പറഞ്ഞു വയ്‌ക്കുമ്പോള്‍ അതിന്റെ ആശയതലത്തിന്‌ ആഴമേറെയാണ്‌. പരിമിതമായ അറിവിൽ നിന്ന് എങ്ങനെ ഒരുവന് വളരാം എന്ന് കാണിച്ചുതന്നു .അൽപ വസ്ത്രധാരണം മൂലം "നഗ്നനാരായണൻ" എന്ന പരിഹാസവും" ലളിത ജീവിതധാരിയായ അഹങ്കാരി " എന്നാ പേരും സമൂഹം നൽകിയപ്പോൾ ഇത് എന്റെ ശീലമാണ് അത് മാറ്റുവാൻ കഴിയില്ല ഞാൻ അതിനു തയ്യാറല്ല എന്ന് കൃതികൾ മുഖന്തരം ഉത്തരം നല്കുകയാണ് ഉണ്ടായത് .
കക്ഷിരാഷ്ട്രീയത്തിനു അതീതമായുള്ള വീക്ഷണത്തിൽ
മാഷ്‌ അഭിപ്രായപ്പെടുന്നത് നേതാവ് എന്നാൽ "നീ താഴ് നീ താഴ് " എന്ന് അണികളോട് പറയുന്നവനാണ് എന്നാണ്.സാഹിത്യത്തിനു പുറ മേ നല്ല ഒരു ചിത്രകാരൻ കൂടിയായിരുന ഇ ദ്ദേഹം കമലി ന്റെ ഭൂമിഗീതം എന്ന ചലചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്‌.
ഊണുതൊട്ടുറക്കംവരെ പഴമൊഴിപ്പത്തായം കുഞ്ഞുണ്ണിയുടെ കവിതകൾ വിത്തും മുത്തും കുട്ടി പ്പെൻസിൽ നമ്പൂതിരി ഫലിതങ്ങൾ രാഷ്ട്രീയം കുട്ടികൾ പാടുന്നു ,ഉണ്ടനും ഉണ്ടിയും തുടങ്ങി ഒ ട്ടേ റെ പുസ്തകങ്ങൾ പ്രസിദ്ദീകരിച്ച കുഞ്ഞുണ്ണി മാഷി ന്റെ ആത്മ കഥയാണു "എന്നി ലൂ ടെകുഞ്ഞുണ്ണി"
പുരസ്കാരങ്ങളെ പറ്റി ചിന്തിച്ചാൽ1974 ലും 84 ലും കേരള സാഹിത്യ അക്കാദമി അവാർഡ് ,
1982 ൽ സംസ്ഥാന ബാലസാഹിത്യ അവാർഡ 2002 ലെ
വാഴക്കുന്നം അവാർഡ്
2003 ലെ വി.എ.കേശവൻ നായർ അവാർഡും കൂടാ തെ
കേരള സാഹിത്യ അക്കാദമിയും സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടും ആജീവനാന്ത സംഭാവനകളെ മുൻ‌നിർത്തി 1988-ലും2002 -ലും നൽകിയ പുരസ്കാരങ്ങൾക്ക്‌ അ ദ്ദേഹം അർഹനായി
പണ്ടത്തെ ജീവിതത്തിൽ നിന്ന് പകര്ത്തേണ്ട നല്ല കാര്യങ്ങളെ ചേർത്ത് പിടിക്കുകയും, അവ അനുവര്തിക്കാത്ത ആധുനിക സമൂഹത്തെ വിമര്ശിക്കുകയും ചെയ്തിരുന്ന ആ കുഞ്ഞുമനസ്സിനെ വാര്ധക്യതിലും അലട്ടിയിരുന്ന വിഷമം നടക്കാതെ പോയ ഹിമാലയ ദര്ശനം ആയിരുന്നു.എന്നിരുന്നാലും മരണത്തെ അകറ്റി സമൃദ്ധിയിൽ ജീവിക്കാൻ ആഗ്രഹിച്ചുരുന്ന മലയാളത്തിന്റെ വികൃതിക്കാരനായ വക്താവ് കാലയവനികയ്ക്കുള്ളിൽ മറഞ്ഞിട്ട് 2016 മാർച്ച്‌ 26 നു പത്തു വർഷങ്ങൾ തികഞ്ഞു.
കുട്ടികളെ അറിവിന്റെ ഇടനാഴിയി ലേയ്ക്ക് കൈപിടിച്ചു ഉയര്ത്തിയ ആാ മഹാനുഭാവന്റെ അസാന്നിധ്യം കരിനിഴലായി മലയാണ്മയുടെ പുത്തൻ നാമ്പുകളെ പിന്തുടരുന്നു. മാഷിനു വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയതും വേദന ഉളവാക്കുന്ന ഒന്നാണ് കുഞ്ഞുണ്ണി എന്നൊരു മാഷ്‌ ഇനിയും നമ്മ്മുടെ കുഞ്ഞുങ്ങളിലൂടെ ജീവിക്കാൻ നമ്മൾ മാത്രമാണ് മുന്കൈ എടുക്കേണ്ടത് ഒരു സ്മാരകം പോലും ഇല്ല എങ്കിലും ഇന്ന്നും മാഷിന്റെ സാന്നിധ്യം ഉണ്ട് ചിലരുടെ എങ്കിലും മനസ്സിൽ.മാഷിനെ പറ്റി ചുരുക്കി എഴുതി അവസാനിപ്പിക്കുമ്പോൾ എന്റെ കണ്ണിൽ അവസാനമായി എത്തിനോക്കിയത് രണ്ടു തുള്ളി കണ്ണുനീർ മാത്രമാണ്.

No comments:

Post a Comment